മുത്തോളം മുത്തമേ,
കണ്ണോളം കൺമണിയേ,
അല്ലിയായാമ്പലായ്,
നീ പൂത്തുലയുന്നു..
പാൽഞ്ഞരമ്പിൽ തേൻ ചൊരിഞ്ഞ്,
മധുരമായെന്നുടൽ കടഞ്ഞ്,
അമൃതവാഹിനിയായി...ഞാൻ...
അമൃതവാഹിനിയായി...( മുത്തോളം..)
താരു പോലെൻ മാറിൽ ചായ്ഞ്ഞ്,
കൈയ്യിൽ നിന്നെ ചേർത്തണച്ച്,
ജന്യദേവതയായി ഞാൻ,
ജന്യദേവതയായി...( മുത്തോളം..)
കൺച്ചിരാതിൽ തിരി തെളിച്ച്,
നിന്നിൽ നാളമായൊരുജ്വാലയായ്,
നേരിൻപൊൻതരിയായി...ഞാൻ
നേരിൻപൊൻതരിയായി..( മുത്തോളം..)
അഴലിനിലയായി വീണലഞ്ഞ്,
നിന്നിലൂടെൻ നോവലിഞ്ഞ്,
മോക്ഷപൗര്‍ണ്ണമിയായി ഞാൻ,
മോക്ഷപൗര്‍ണ്ണമിയായി...( മുത്തോളം..)
കണ്ണോളം കൺമണിയേ,
അല്ലിയായാമ്പലായ്,
നീ പൂത്തുലയുന്നു..
പാൽഞ്ഞരമ്പിൽ തേൻ ചൊരിഞ്ഞ്,
മധുരമായെന്നുടൽ കടഞ്ഞ്,
അമൃതവാഹിനിയായി...ഞാൻ...
അമൃതവാഹിനിയായി...( മുത്തോളം..)
താരു പോലെൻ മാറിൽ ചായ്ഞ്ഞ്,
കൈയ്യിൽ നിന്നെ ചേർത്തണച്ച്,
ജന്യദേവതയായി ഞാൻ,
ജന്യദേവതയായി...( മുത്തോളം..)
കൺച്ചിരാതിൽ തിരി തെളിച്ച്,
നിന്നിൽ നാളമായൊരുജ്വാലയായ്,
നേരിൻപൊൻതരിയായി...ഞാൻ
നേരിൻപൊൻതരിയായി..( മുത്തോളം..)
അഴലിനിലയായി വീണലഞ്ഞ്,
നിന്നിലൂടെൻ നോവലിഞ്ഞ്,
മോക്ഷപൗര്‍ണ്ണമിയായി ഞാൻ,
മോക്ഷപൗര്‍ണ്ണമിയായി...( മുത്തോളം..)